സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ

By Team Member, Malabar News
Malabarnews_test positivity rate
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ്. രോഗവ്യാപനം വലിയ രീതിയില്‍ ഉയര്‍ന്നതില്‍ നിന്നും ഇപ്പോള്‍ ഉണ്ടാകുന്ന നേരിയ കുറവ് വലിയ ആശ്വാസമാണ് പകരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 10 ശതമാനത്തില്‍ താഴെയാണ് സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ സംസ്‌ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 9.97 ശതമാനമാണ്.

സംസ്‌ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,221 സാംപിളുകളാണ്. ഇതില്‍ നിന്നും 5,804 ആളുകള്‍ക്കാണ് ഇന്ന് രോഗം സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇതുവരെ ആകെ 53,65,288 സാമ്പിളുകളാണ് പരിശോധന നടത്തിയിട്ടുള്ളത്. ഇതില്‍ റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വയലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.

സംസ്‌ഥാനത്ത് ഇന്ന് രോഗം സ്‌ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നാണ്. 799 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനെയാണ് സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍. ഇന്ന് രോഗബാധ ഉണ്ടായ 4,988 ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 643 പേരുടെ രോഗ ഉറവിടം വ്യക്‌തമല്ല.

Read also : കോടിയേരിയുടെ മാറ്റം അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം; കാനം രാജേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE