ലണ്ടൻ: യൂറോ കപ്പിൽ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരെ സ്‌റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. യൂറോപ്പില്‍ കോവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
യൂറോ കപ്പ് മൽസരങ്ങള്‍ കാണാന്‍ എത്തിയ നിരവധി പേര്‍ കോവിഡ് ബാധിതരായതായി ലോകാരോഗ്യ സംഘടന കണ്ടെത്തി. നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് തരംഗമുണ്ടാവും. കഴിഞ്ഞ ആഴ്‌ചയിലെ കേസുകളില്‍ 10 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട് ചെയ്‌തത്. കോപ്പന്‍ഹേഗനില്‍ കളി കണ്ട് മടങ്ങിയവരില്‍ ഡെല്‍റ്റ വകഭേദവും റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്.
സുരക്ഷ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഉക്രൈൻ-ഇംഗ്‌ളണ്ട് മൽസരത്തിനായി യുകെയില്‍ താമസമാക്കിയവര്‍ക്ക് വിറ്റ ടിക്കറ്റുകളെല്ലാം യുവേഫ റദ്ദാക്കിയിട്ടുണ്ട്. റോമിൽ വച്ചാണ് മൽസരം നടക്കുന്നത്. യുകെയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി.
Read Also: ജിആർ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു; നായകൻ ബിജു മേനോൻ