മുംബൈ: മഹാരാഷ്‍ട്രയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകളെന്ന് റിപ്പോര്‍ട്. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതാണ് മൂന്നാം തരംഗത്തിന്റെ സൂചനകളായി ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഹമ്മദ്‌നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള നടപടികൾ സംസ്‌ഥാനത്ത് ശക്‌തമാക്കുന്നതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ആശുപത്രി ബെഡുകളുടെയും ഓക്‌സിജന്‍ ലഭ്യതയുടെയും കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും സംസ്‌ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ജൂണ്‍ 15 വരെ നീട്ടിയതായും താക്കറെ അറിയിച്ചു.
Read also: കേന്ദ്ര വാക്‌സിൻ നയം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും