ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടുന്ന 3 കോടി ആളുകൾക്കാണ് ആദ്യഘത്തിൽ വാക്‌സിൻ നൽകുക.
പിന്നീട് അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരും അമ്പതുവയസിന് താഴെ പ്രായമുള്ള അസുഖബാധിതരും ഉൾപ്പെടുന്ന 27 കോടിയോളം ആളുകൾക്കും വാക്‌സിൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യവും വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. വാക്‌സിനേഷൻ നൽകുന്നതിന് മുൻപായി രാജ്യത്ത് എല്ലാ സംസ്‌ഥാനങ്ങളിലും ഡ്രൈ റണ്ണുകൾ സംഘടിപ്പിച്ചിരുന്നു.
Read also: വൈറസ് ഭീഷണി; പക്ഷികളുടെ ഇറക്കുമതി നിരോധിച്ച് ഡെൽഹി