ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2,09,22,344 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
അതേസമയം കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആറു സംസ്‌ഥാനങ്ങള്‍ക്ക് രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. വാക്‌സിനേഷന്റെയും കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടാനുമാണ് നിര്‍ദേശം.
ഹരിയാന, ഗോവ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഒഡീഷ, ആന്ധ്രപ്രദേശ്, ഛണ്ഡീഗഡ്, ഡെല്‍ഹി എന്നിവിടങ്ങളിലെ പ്രതദിന കോവിഡ് കേസുകള്‍ കൂടിയതിന് പിന്നാലെയാണ് നടപടി. കോവിഡ് വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനയുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്‌ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായുള്ള യോഗത്തിലായിരുന്നു ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്ന 20 പേരുടെയെങ്കിലും പട്ടിക തയാറാക്കന്‍ കേന്ദ്രം ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായ പഞ്ചാബ്, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിലേ സ്‌ഥിതി പഠിക്കാനായി കേന്ദ്രം വീണ്ടും വിദഗ്‌ധ സംഘത്തെ നിയോഗിച്ചു.
കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കോവിഡ് ചികിൽസയിൽ ഉള്ളവരുടെ എണ്ണം കുറഞ്ഞത് ആശ്വാസമായെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ തുടങ്ങനാണ് നിര്‍ദേശം.
Also Read: ബജറ്റ് സമ്മേളനം; രണ്ടാം സെഷന് തിങ്കളാഴ്‌ച തുടക്കം; ഡിജിറ്റൽ കറൻസി ബിൽ ഉൾപ്പടെ സഭയിൽ