റിയാദ്: രാജ്യത്ത് 12 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് വ്യക്‌തമാക്കി സൗദി. പബ്ളിക് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അതേസമയം രോഗലക്ഷണങ്ങൾ പ്രകടമായാൽ വിദ്യാർഥികൾ കോവിഡ് പരിശോധന നടത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ സ്‌കൂളുകളിൽ അസംബ്ളികൾ റദ്ദാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം. രാവിലെ സ്‌കൂളിലെത്തിയാൽ വിദ്യാർഥികൾക്ക് നേരെ ക്‌ളാസുകളിൽ പ്രവേശിക്കാം. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാൽ പരിശോധന നടത്താൻ സ്‌കൂളുകളിൽ സൗകര്യം ഒരുക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്‌കൂൾ മുറ്റങ്ങളിൽ ഓരോ ക്‌ളാസിനും വിവിധ ഭാഗങ്ങളായി തിരിച്ച് പരിശോധന നടത്താൻ സൗകര്യം ഒരുക്കണം. കൂടാതെ രോഗവ്യാപനം ഒഴിവാക്കുന്നതിനായി വിദ്യാർഥികൾ പരസ്‌പരം കൂടിക്കലരുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് സ്‌കൂൾ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: പാക്കിസ്‌ഥാനിൽ സ്‌ഫോടനം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്