ന്യൂഡെല്‍ഹി: കോവിഡ് കുത്തിവെപ്പിന് മുന്നോടിയായി രാജ്യത്ത് നാളെ ഡ്രൈ റണ്‍ നടത്തുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ നിരീക്ഷിക്കാനാണ് ഡ്രൈ റണ്‍ നടത്തുന്നത്.
പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്‌ഥാനങ്ങളിലാണ് നാളെയും നാളെ കഴിഞ്ഞുമായി ഡ്രൈ റണ്‍ നടത്തപ്പെടുന്നത്. ഓരോ സംസ്‌ഥാനത്തെയും രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്‍ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും പ്രതിദിനം 100 മുതൽ 200 പേർക്കാണ് വാക്‌സിൻ കുത്തിവെക്കുക എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖയിൽ വ്യക്‌തമാക്കുന്നു.
വാക്‌സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവയുടെ പരിശോധനയും ഇതോടൊപ്പം നടക്കും. ഡ്രൈ റണ്ണിലെ അന്തിമ ഫലങ്ങള്‍ സംസ്‌ഥാനങ്ങളും കേന്ദ്രസര്‍ക്കാരും വിലയിരുത്തും. അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്ന് ‘മന്‍ കി ബാത്തി’ല്‍ ഇന്ന് പ്രധാനമന്ത്രി അറിയിച്ചു.
Kerala News: അനീഷിനെ കൊല്ലാൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു