തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകളില്‍ വാക്‌സിന്‍ ഇതിനോടകം തീര്‍ന്നതായും അവശേഷിക്കുന്ന ജില്ലകളില്‍ വാക്‌സിന്റെ അളവ് നാമമാത്രമാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
5 വയസിന് മുകളില്‍ ഉള്ള 76 ശതമാനം പേര്‍ക്ക് സംസ്‌ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 35 ശതമാനം ആളുകള്‍ക്ക് രണ്ട് ഡോസും നല്‍കാനായി; മന്ത്രി പറഞ്ഞു. കേരളത്തിലെ കണക്ക് സുതാര്യമാണെന്നും അടുത്ത മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യമുണ്ടെന്നും
പറഞ്ഞ മന്ത്രി നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും വ്യക്‌തമാക്കി.
കേന്ദ്രത്തെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം കണ്ണൂർ ജില്ലയിൽ കോവിഡ് വാക്‌സിനേഷന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ മന്ത്രി പിന്തുണച്ചു.
കേരളത്തിൽ ജൂലൈ 25 വരെ 1,29,69,475 പേര്‍ക്ക് ഒന്നാം ഡോസും 56,21,752 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍ 21 ശതമാനം പേര്‍ക്ക് (31,56,766) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 76 ശതമാനം പേര്‍ക്ക് (87,02,784) ഒന്നാം ഡോസും 39 ശതമാനം പേര്‍ക്ക് (44,45,142) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
Most Read: മീരാബായ് ചാനു ഇനി എഎസ്‌പി; തീരുമാനം മണിപ്പൂർ സർക്കാരിന്റേത്