ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് രാജ്യത്തെ ഇരുചക്ര വാഹന വിപണി. കോവിഡ് ആദ്യ തരംഗത്തേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ കുറവ് വിൽപനയാണ് ഏപ്രില്‍ മാസം നടന്നത്.
ഏപ്രിലിലെ ചെറിയ ഉൽസവ സീസണിനും വിപണിയില്‍ കാര്യമായ കച്ചവടം ഉണ്ടാക്കുവാനായില്ല. ബ്രോക്കറേജ് കമ്പനിയായ മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിനെ മറികടന്ന് ഈ വര്‍ഷം ഏപ്രിൽ രണ്ടാം വാരത്തിൽ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിച്ചത് രാജ്യത്തെ ചെറുനഗരങ്ങളിലാണ്.
ഇരുചക്ര വാഹന ചില്ലറ വിൽപ്പനയിൽ മാസം തോറുമുള്ള ഡിമാൻഡിൽ ഗണ്യമായ കുറവുണ്ടായതായും റിപ്പോർട്ടില്‍ പറയുന്നു. പുതിയ റിപ്പോര്‍ട് അനുസരിച്ച് ചില പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളുടെ വിൽപന മാസത്തിന്റെ തുടക്കത്തിൽ നിരവധി അന്വേഷണങ്ങളും ബുക്കിംഗുകളും ആയി വരുമെങ്കിലും കോവിഡ് കേസുകൾ കൂടിയതോടെ ഇവയുടെ റദ്ദാക്കലിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Read Also: പൃഥ്വിയുടെ ‘കടുവ’യെ മെരുക്കാൻ വിവേക് ഒബ്‌റോയ്; വീണ്ടും മലയാളത്തിലേക്ക്