ഗാന്ധിനഗര്‍: രാജ്യത്തിൻറെ സമ്പദ്‌വ്യവസ്‌ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്. ഗാന്ധിനഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാര്‍ഷിക മേഖലക്കും ഏറെ സഹായകരമായതിനാല്‍ പശു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥയുടെ അടിത്തറയാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പ്രകൃതിദത്ത കൃഷി പൂര്‍ണമായും പശുക്കളെയാണ് ആശ്രയിച്ചിരിക്കുന്നത് എന്നും ആചാര്യ ദേവ് വ്രത് അവകാശപ്പെട്ടു.
കൂടാതെ മണ്ണിന്റെ വളക്കൂര്‍ വര്‍ധിച്ചാല്‍ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്ന് ഗുജറാത്തിലെ ‘അമൂലി’നെ ഉദാഹരണമാക്കി ഗവര്‍ണര്‍ പറഞ്ഞു. 30 ലക്ഷത്തിലധികം കര്‍ഷകര്‍ ഇതുമായി ബന്ധപ്പെടുകയും സമ്പന്നരാകുകയും ചെയ്‌തിരിക്കുന്നു; ഗവര്‍ണര്‍ വ്യക്‌തമാക്കി.
അതേസമയം ജേഴ്സി പശുവിന് ഇന്ത്യന്‍ പശുവിനുള്ളത് പോലെ ഗുണങ്ങളില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സ്വദേശി പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ മുന്നൂറ് കോടിയിലേറെ ബാക്റ്റീരിയകള്‍ ഉണ്ടായിരിക്കും. ഇത് മണ്ണിന്റെ വളക്കൂറിനെ നല്ല രീതിയില്‍ സഹായിക്കും. ഹിസാര്‍ കാര്‍ഷിക സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട് ഉദ്ധരിച്ച് ഗവര്‍ണര്‍ പറഞ്ഞു.
Read Also: മമതക്ക് നേരെ കയ്യേറ്റം; ബംഗാളിൽ വ്യാപക പ്രതിഷേധം, റോഡുകൾ തടഞ്ഞു