ന്യൂഡെൽഹി: പ്രണയദിനവും അനുബന്ധമായ ആഘോഷങ്ങളും ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തുള്ള തീവ്രസംഘടനകൾക്ക് ഉത്തേജനമായി കേന്ദ്രസർക്കാർ. ഫെബ്രുവരി 14ന് ലോകമെങ്ങും പ്രണയദിനം ആചരിക്കുമ്പോൾ ഇന്ത്യയിലിനി ഈ ദിവസം പശു ആലിംഗനദിനമായി ആചരിക്കാനാണ് കേന്ദ്രം പൊതുനങ്ങളോട് അഭ്യർഥിക്കുന്നത്.

കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. ഇന്ത്യൻ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്‌ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചു. ഈ അപ്പീല്‍ (നിവേദനം) ഫെബ്രുവരി ആറിനാണ് സർക്കാർ പുറത്തിറക്കിയത്.
കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് നിവേദനം ഇറക്കിയത്. പാശ്‌ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ട്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്നും പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്നും അപ്പീലിൽ പറയുന്നു.
പ്രണയദിനം ദിനം ആഘോഷിക്കാൻ ഒത്തുകൂടുന്ന പ്രണയിനികൾക്കുനേരെ ഇന്ത്യയിലുടനീളം ആക്രമണം ഉണ്ടാകുന്ന സാഹചര്യം നിലനിൽക്കെയാണ് പ്രണയ ദിനം ഇനിമുതൽ പശു ആലിംഗന ദിനമായി ആചരിക്കാൻ കേന്ദ്രം അപ്പീല്‍ ഇറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Most Read: ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി