തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐഎം. സ്വതന്ത്രവും നീതിയുക്‌തവുമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴിപ്പെട്ട് തീരുമാനം എടുക്കരുതെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ച് നോമിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതിനു ശേഷം തിരഞ്ഞെടുപ്പ് മരവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത തീരുമാനം നിലവിലുള്ള സഭാ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും സിപിഐഎം പറയുന്നു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ അതില്‍ ഇടപെടാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധികള്‍ നിലവിലുണ്ട്. ഇങ്ങനെയുള്ള നടപടികൾ സ്വതന്ത്ര ഭരണഘടനാ സ്‌ഥാപനങ്ങളെ ജനങ്ങള്‍ സംശയത്തോടെ കാണുന്ന സാഹചര്യം സൃഷ്‌ടിക്കും.
ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ട കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണ്. നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
Also Read: ഇനി ഒന്നും മനപ്പാഠമാക്കേണ്ട; പുതിയ മൂല്യനിര്‍ണയ രീതിയുമായി സിബിഎസ്ഇ