തിരുവനന്തപുരം: ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാവും എന്നാണ് സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ.
കേന്ദ്രം അധിക നികുതി പൂർണമായും പിൻവലിക്കണം എന്നും സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. കേരളം ഇന്ധന നികുതി കുറയ്‌ക്കില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് രാവിലെ പറഞ്ഞിരുന്നു. നികുതി കുറയ്‌ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വർഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധങ്ങളുമായാണ് രംഗത്ത് വരുന്നത്. സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്‌ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസും ബിജെപിയും അറിയിച്ചു.
Also Read: ജോജു-കോൺഗ്രസ് പ്രശ്‌നം; ഒത്തുതീർപ്പിന് ശ്രമം