തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായ സാഹചര്യത്തിൽ ക്ഷമചോദിച്ച് സംഘാടകസമിതി. സ്വാഗത സംഘം കൺവീനർ എസ് അജയനാണ് ക്ഷമാപണം നടത്തിയത്.
തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദം നിലനിൽക്കെ തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വീണ്ടും തിരുവാതിര സംഘടിപ്പിച്ചിരുന്നു. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു തിരുവാതിര സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കെതിരെ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പൊലീസിൽ പരാതി നല്‍കി.
എന്നാൽ പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.
Read also: കോവിഡ് വ്യാപനം; പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചു