കൊച്ചി: ഭീഷണിപ്പെടുത്തി ഇഡി മൊഴിയെടുത്തന്ന കേസിൽ സ്വപ്‌നാ സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതി തേടി. ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.
കേസിൽ ശക്‌തമായ നടപടിയുമായി മുന്നോട്ട് തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കുന്നത്. പുറത്ത് വന്ന ശബ്‌ദ രേഖ സ്വപ്‌നാ സുരേഷിന്റേത് തന്നെയെന്ന് ഉറപ്പു വരുത്തണമെന്ന് ക്രൈം ബ്രാഞ്ച് നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയോ എന്ന് അറിയണമെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്‌തമാക്കി. അതേസമയം ക്രൈം ബ്രാഞ്ച് നീക്കത്തെ ഇഡി വിഭാഗം കോടതിയിൽ എതിർത്തു. സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നാണ് നിലപാട്. ഹരജി ഈ മാസം 16ന് പരിഗണിക്കാൻ മാറ്റി.
Also Read: ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനും അനുമതി; പുതിയ നയവുമായി കേന്ദ്രം