ന്യൂഡെൽഹി: ക്രിമിനൽ നിയമം സമഗ്രമായി പരിഷ്‌കരിക്കുന്ന സുപ്രധാന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നിവക്ക് അടിമുടി മാറ്റം വരും. ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായി ഒഴിവാക്കുമെന്നും ‘ഭാരതീയ സംഹിത സുരക്ഷാ ബിൽ 2023‘ അവതരിപ്പിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
നീതി ഉറപ്പിക്കാനാണ് മാറ്റമെന്ന് അമിത് ഷാ ബിൽ അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യൻ എവിഡൻസ് ആക്‌ട് ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാകും.
ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം ഇപ്പോഴും അതേ രീതിയിൽ ഉപയോഗിക്കുന്നതിൽ സുപ്രീം കോടതി ഇടപെടുന്ന സംഭവങ്ങൾ വരെ ഉണ്ടായി. അത് പൂർണമായും പിൻവലിച്ചു, പുതിയ ബില്ലിന്റെ സെക്ഷൻ 150ൽ രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്.
Most Read| തിയേറ്റർ നടത്തിപ്പ് കേസ്; നടിയും ബിജെപി നേതാവുമായ ജയപ്രദയ്‌ക്ക് ആറുമാസം തടവ്