കുട്ട്യാനത്ത് കൃഷിനാശം തുടരുന്നു; ഉറക്കമില്ലാതെ നാട്ടുകാർ

By Staff Reporter, Malabar News
wild elephant
Representational Image
Ajwa Travels

കാസർഗോഡ്: പെർളടുക്കം കുട്ട്യാനത്തെ ഒറ്റയാന്റെ കൃഷി നശിപ്പിക്കൽ തുടരുന്നു. ദിവസങ്ങളായി ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ഒറ്റയാനാണ് പ്രദേശത്തെ ഒന്നൊഴിയാതെ എല്ലാ കൃഷിയിടങ്ങളിലും നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നത്. ഇതോടെ നാട്ടുകാർ നേരിട്ട് രംഗത്ത് ഇറങ്ങുകയാണ് ആനയെ തടയാൻ. ആഴ്‌ചകളോളമായി ആന കൃഷി നശിപ്പിക്കുന്നതിനാൽ നിസഹായരാണിവർ.

രാജേശ്വരി, അമ്പു, മാധവി, പവൻകുമാർ, നാരായണൻ എന്നിവരുടെ തോട്ടങ്ങളിലാണ് കൂടുതൽ നാശം വരുത്തിയത്. എല്ലാ ദിവസവും വൈകീട്ടോടെയാണ് അന കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. അതിന് ശേഷം പുലരുവോളം കൃഷിയിടങ്ങളിലെ നാശം തുടരും.

സഹികെട്ടതോടെയാണ് നാട്ടുകാർ നേരിട്ട് ഇറങ്ങിയത് . എന്നാൽ ആന പിൻമാറിയില്ല. വീണ്ടും കൃഷി നാശം തുടരുകയാണ്. വനവകുപ്പിന്റെ അടിയന്തര ഇടപെടൽ കാത്തിരിക്കുകയാണ് നാട്ടുകാർ ഇപ്പോൾ.

Read Also: കോവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE