കാസർഗോഡ്: പെർളടുക്കം കുട്ട്യാനത്തെ ഒറ്റയാന്റെ കൃഷി നശിപ്പിക്കൽ തുടരുന്നു. ദിവസങ്ങളായി ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ഒറ്റയാനാണ് പ്രദേശത്തെ ഒന്നൊഴിയാതെ എല്ലാ കൃഷിയിടങ്ങളിലും നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നത്. ഇതോടെ നാട്ടുകാർ നേരിട്ട് രംഗത്ത് ഇറങ്ങുകയാണ് ആനയെ തടയാൻ. ആഴ്‌ചകളോളമായി ആന കൃഷി നശിപ്പിക്കുന്നതിനാൽ നിസഹായരാണിവർ.
രാജേശ്വരി, അമ്പു, മാധവി, പവൻകുമാർ, നാരായണൻ എന്നിവരുടെ തോട്ടങ്ങളിലാണ് കൂടുതൽ നാശം വരുത്തിയത്. എല്ലാ ദിവസവും വൈകീട്ടോടെയാണ് അന കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. അതിന് ശേഷം പുലരുവോളം കൃഷിയിടങ്ങളിലെ നാശം തുടരും.
സഹികെട്ടതോടെയാണ് നാട്ടുകാർ നേരിട്ട് ഇറങ്ങിയത് . എന്നാൽ ആന പിൻമാറിയില്ല. വീണ്ടും കൃഷി നാശം തുടരുകയാണ്. വനവകുപ്പിന്റെ അടിയന്തര ഇടപെടൽ കാത്തിരിക്കുകയാണ് നാട്ടുകാർ ഇപ്പോൾ.
Read Also: കോവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും