ശബരിമലയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും; ദേവസ്വത്തിന്റെ ആവശ്യം തള്ളി സർക്കാർ

By Staff Reporter, Malabar News
sabarimala
Representational image
Ajwa Travels

തിരുവനന്തപുരം: കുംഭമാസ പൂജക്ക് ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാൻ കഴിയൂ എന്ന് സംസ്‌ഥാന സർക്കാർ. ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം. തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം ബോഡിന്റെ ആവശ്യം സർക്കാർ തള്ളി. നേരത്തെ കോവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് ഭക്‌തരുടെ എണ്ണം പരിമിതപ്പെടുത്തിയത്.

ശബരിമലയിൽ ദർശനത്തിനായി പ്രതിദിനം 15,000 പേരെ പ്രവേശിപ്പിക്കാൻ അനുമതി നൽകണമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകിയിരുന്നു. മാസപൂജക്ക് അയ്യായിരം പേരെ അനുവദിക്കാനാണ് ഹൈക്കോടതിയും നേരത്തെ അനുവാദം നൽകിയത്.

Read Also: ടികെ പത്‌മിനി ആര്‍ട് ഗാലറി പതിനൊന്നിന് നാടിന് സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE