തിരുവനന്തപുരം: കുംഭമാസ പൂജക്ക് ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാൻ കഴിയൂ എന്ന് സംസ്‌ഥാന സർക്കാർ. ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം. തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം ബോഡിന്റെ ആവശ്യം സർക്കാർ തള്ളി. നേരത്തെ കോവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് ഭക്‌തരുടെ എണ്ണം പരിമിതപ്പെടുത്തിയത്.
ശബരിമലയിൽ ദർശനത്തിനായി പ്രതിദിനം 15,000 പേരെ പ്രവേശിപ്പിക്കാൻ അനുമതി നൽകണമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകിയിരുന്നു. മാസപൂജക്ക് അയ്യായിരം പേരെ അനുവദിക്കാനാണ് ഹൈക്കോടതിയും നേരത്തെ അനുവാദം നൽകിയത്.
Read Also: ടികെ പത്‌മിനി ആര്‍ട് ഗാലറി പതിനൊന്നിന് നാടിന് സമർപ്പിക്കും