ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പ് വ്യാപകം

By News Desk, Malabar News
MalabarNews_ online-fraud
Representation Image
Ajwa Travels

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ ഇന്റര്‍നെറ്റ് വഴി വ്യാപക തട്ടിപ്പ്. വ്യാജ വെബ് സൈറ്റുണ്ടാക്കി ലൈസന്‍സ് നല്‍കാനെന്ന പേരില്‍ തുക ഈടാക്കി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുക്കുന്നത്.

ഭക്ഷ്യസുരക്ഷാ ലൈസന്‍സുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ ആദ്യം ലഭിക്കുന്ന  ലിങ്കുകള്‍ പലതും ഇത്തരം തട്ടിപ്പ് കമ്പനികളുടെ വെബ്‌സൈറ്റുകള്‍ ആണ്. ഗവണ്‍മെന്റ് അതോറിറ്റിയെന്ന വ്യാജേനയാണ് പ്രവര്‍ത്തനം. ഫുഡ് സേഫ്റ്റി ലൈസന്‍സ് പുതുതായി എടുക്കല്‍, പുതുക്കല്‍, മാറ്റംവരുത്തല്‍ തുടങ്ങി എല്ലാ സേവനങ്ങളും ലഭ്യമാകും എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഫീസ് അടച്ചാല്‍ സേവനം ലഭ്യമാകില്ല. മാത്രവുമല്ല, എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ) യുടെ യഥാര്‍ത്ഥ ഫീസിനേക്കാള്‍ എട്ടു മുതല്‍ പത്ത് മടങ്ങ് അധിക തുകയാണ് ഈ തട്ടിപ്പുകാര്‍ ഈടാക്കുന്നത്.

Also Read: കേന്ദ്രത്തിനും സിബിഐക്കും എതിരെ സിപിഎം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം

1500 രൂപ യഥാര്‍ത്ഥ ഫീസുള്ളിടത്ത് ഈടാക്കുന്നത് 12,000 മുതല്‍ 15,000 രൂപ വരെ. യഥാര്‍ത്ഥ ഫീസ് എത്രയാണെന്ന് അറിയാതെ നിരവധി പേരാണ് തട്ടിപ്പില്‍ വീഴുന്നത്. ആളുകളെ വലയിലാക്കാനായി ചില വെബ് സൈറ്റുകളില്‍ ഫീസിളവ് ഓഫറുകളുമുണ്ട്. വ്യാജന്മാരെ കരുതിയിരിക്കണം എന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈനിലൂടെ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാനായി ശ്രമിക്കുന്ന നിരവധി പേര്‍ക്കാണ് ഇങ്ങനെ പണം നഷ്ട്ടമായത്.

പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ വ്യാജ വെബ് സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് എവിടെ കേന്ദ്രീകരിച്ചാണെന്ന് പോലും കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനാകുന്നില്ല. സര്‍ക്കരിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കോടികളുടെ തട്ടിപ്പ് സൈബര്‍ ലോകത്ത് ഇനിയും തുടര്‍ന്നു കൊണ്ട്  ഇരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE