ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളിന്റെ തെക്കന്‍ ഭാഗത്ത് അതിശക്‌ത മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ വകുപ്പ്. ജവാദ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സംസ്‌ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെ, പ്രധാനമായും സൗത്ത് 24 പര്‍ഗാനാസ്, പുര്‍ബ മെദിനിപൂര്‍ ജില്ലകളിലെ നിവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി തീരപ്രദേശങ്ങളിലെ വിവിധ സ്‌ഥലങ്ങളില്‍ എന്‍ഡിആര്‍എഫ്, എസ്‌ഡിആര്‍എഫ് ടീമുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന് സഹായം നല്‍കുന്നതിനായി തീരസംരക്ഷണ സേനയുടെ ദുരന്തനിവാരണ സംഘങ്ങളെ സജ്‌ജരാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിക്കുന്നു.
Read also: മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ ഞങ്ങൾ തരാം; കേന്ദ്രത്തോട് രാഹുൽ ഗാന്ധി