ജയ്‌പൂർ: രാജസ്‌ഥാനിൽ ആടിനെ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാജസ്‌ഥാനിലെ ബിൽവാര ജില്ലയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സംഭവം.
മോഷ്‌ടാവെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും ആയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
മർദ്ദിച്ച ശേഷം ഗ്രാമവാസികൾ യുവാവിനെ മരത്തിൽ കെട്ടിടുകയും തുടർന്ന് വടി കൊണ്ട് അടിക്കുകയുമായിരുന്നു. വേദനകൊണ്ട് പുളയുന്ന യുവാവ് താൻ ആടിനെ മോഷ്‌ടിച്ചിട്ടില്ലെന്ന് കരഞ്ഞ് പറയുന്നതും വീഡിയോയിൽ കേൾക്കാം. കുറ്റം സമ്മതിച്ചില്ലെങ്കിൽ റെയിൽവേ ട്രാക്കിൽ എറിയുമെന്ന് പറഞ്ഞ് യുവാവിനെ ആളുകൾ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. കേസിൽ ഇതുവരെ 15 പേരാണ് അറസ്‌റ്റിലായത്.
Also Read: ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ശബ്‌ദസന്ദേശം; പിന്നാലെ യുവാവ് ജീവനൊടുക്കി