ഡിസിസി പുനഃസംഘടന; നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്

By Staff Reporter, Malabar News
congress-kerala
Ajwa Travels

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസില്‍ പോര്‍മുഖം തുറന്ന മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്. പാര്‍ട്ടിയെ ബാധിക്കുന്ന തരത്തില്‍ പരസ്യ പ്രസ്‌താവനകള്‍ ഉണ്ടായാല്‍ കര്‍ക്കശ നടപടി സ്വീകരിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. കേരളത്തിലെ സംഭവങ്ങളില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ അതൃപ്‌തി അറിയിച്ചതിന് പിന്നാലെയാണ് സമ്മര്‍ദ്ദ തന്ത്രത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിയിരിക്കുന്നത്.

നിലവിലെ പട്ടികയില്‍ ഇനി മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും മേഖല, സാമുദായിക, വനിത, പിന്നാക്ക വിഭാഗ പ്രാതിനിധ്യങ്ങളിലെ പോരായ്‌മ വരാനിരിക്കുന്ന പുനഃസംഘടനകളിലൂടെ മാറ്റിയെടുക്കാനും സംസ്‌ഥാന നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. പാര്‍ട്ടിയില്‍ തലമുറമാറ്റത്തിന് വഴിമുടക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഡിസിസി പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സ്വീകരിച്ചത് എന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുള്ളത്.

വിഷയത്തില്‍ ഇനിയൊരു അനുനയനീക്കത്തിന് മുതിരേണ്ടതില്ലെന്നുമാണ് ഹൈക്കമാന്‍ഡ് നിലപാട്. നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം എടുത്ത ഉറച്ചതീരുമാനമാണ് സംസ്‌ഥാന പാര്‍ട്ടിയിലെ നേതൃമാറ്റം. പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന രീതിയില്‍ പരസ്യ പ്രസ്‌താവന നടത്തുന്നവരെ നിരീക്ഷിക്കാനും കെപിസിസിയോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരക്കാരെ കെപിസിസിയിലോ ഡിസിസിയിലോ ഭാരവാഹികളാക്കേണ്ടെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുമുള്ളത്.

Read Also: സ്‌കൂളുകളും കോളേജുകളും തുറക്കുന്നു; മലയാളി വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകളുമായി തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE