തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. എക്‌സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.
ബാറുകളിലെ കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേരിൽ അധികം പാടില്ല തുടങ്ങിയവയാണ് നിബന്ധനകൾ. ഉടൻ തന്നെ ബാറുകൾ പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ബാറുകൾ ഒരു ഇടവേളക്ക് ശേഷം തുറന്നുവെങ്കിലും കൗണ്ടറുകളിൽ മദ്യം വിൽക്കാൻ മാത്രമേ അനുവാദം ഉണ്ടായിരുന്നുവുള്ളു. ടേബിൾ സർവീസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യൂ ആപ്പ് വഴിയും പ്രത്യേക കൗണ്ടറുകൾ വഴിയുമാണ് മദ്യ വിൽപ്പന നടത്തിയിരുന്നത്. 9 മാസങ്ങൾക്ക് ശേഷമാണ് ബാറുകൾ തുറന്ന് പ്രവർത്തിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുള്ള സർവീസ് ആയിരിക്കും അനുവദിക്കുക. ഇതിനായി മാർഗനിർദേശം പുറപ്പെടുവിക്കും.
Read also: പാലാരിവട്ടം അഴിമതിക്കേസ്; 28ന് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും