തിരുവനന്തപുരം: കേരളത്തിൽ 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം. സർക്കാർ മേഖലയിൽ മുൻഗണനാ നിബന്ധനയില്ലാതെ കുത്തിവെപ്പ് നടത്താൻ സംസ്‌ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കേന്ദ്രവാക്‌സിൻ നയത്തിലെ മാർഗ നിർദ്ദേശമനുസരിച്ചാണ് പുതിയ ഉത്തരവ്.
നിലവിൽ 18 കഴിഞ്ഞ രോഗബാധിതർക്കും മുൻഗണനയുള്ളവർക്കും മാത്രമാണ് വാക്‌സിൻ നൽകുന്നത്. പുതിയ ഉത്തരവ് നിലവിൽ വന്നാലും രോഗബാധിതർക്കുൾപ്പടെ വിവിധ വിഭാഗങ്ങൾക്കുള്ള മുൻഗണന തുടരും.
അതേസമയം, ഉത്തരവ് നടപ്പിലാക്കുന്നതിൽ ആശയക്കുഴപ്പം നേരിടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ സാധ്യമല്ലെന്നാണ് അധികൃതർ പറയുന്നത്. സാർവത്രിക വാക്‌സിനേഷന് സംസ്‌ഥാനം സജ്‌ജമല്ലെന്നും അഭിപ്രായമുണ്ട്.
Also Read: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ വർധന; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം