പാലക്കാട്: സഹോദരി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി സൈതലവി ആണ് ശിക്ഷ വിധിച്ചത്. കരുമാനാംകുറുശ്ശി മുട്ടിയം കുന്നത്ത് പ്രഭാകരൻ (46) ആണ് കേസിലെ പ്രതി. പ്രഭാകരന്റെ സഹോദരി പങ്കജാക്ഷി ആണ് (65) വെട്ടേറ്റ് മരിച്ചത്.
2020 ഫെബ്രുവരി 28ന് ആണ് സംഭവം. സഹോദരി കമലാക്ഷിക്കൊപ്പം ആണ് പങ്കജാക്ഷി താമസിക്കുന്നത്. പ്രഭാകരന്റെ വീടും തൊട്ടടുത്താണ്. ഇയാളുടെ വിലക്ക് ലംഘിച്ച് അയൽവാസിയുടെ വീട്ടിൽ നടന്ന കലഹത്തിൽ പങ്കെടുത്തതിലെ വൈരാഗ്യത്തിലാണ് ഇയാൾ സഹോദരിയെ വെട്ടിയത്. വീട്ടുവളപ്പിൽ വെച്ച് മടവാൾ കൊണ്ട് വെട്ടിയാണ് ഇയാൾ പങ്കജാക്ഷിയെ കൊന്നത്. 39 വെട്ടുകളാണ് പങ്കജാക്ഷിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
സഹോദരങ്ങൾ തമ്മിൽ നേരത്തേയും സ്വത്ത് തർക്കങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മരിച്ച പങ്കജാക്ഷിയുടെ കുടുംബത്തിന് നിയമാനുസരണ സഹായം സർക്കാർ നൽകണമെന്ന് കോടതി ഉത്തരവിട്ടു.
Read Also: സ്വർണക്കടത്ത്; അജ്മലിനെ കോടതിയിൽ ഹാജരാക്കി