കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കൂട്ടാളി അജ്മലിനെ കോടതിയിൽ ഹാജരാക്കി. മുഹമ്മദ് എന്ന പേരിൽ ഒന്നാം പ്രതി ഷഫീക്കുമായി ബന്ധപ്പെട്ടിരുന്നത് അജ്മൽ ആണെന്നാണ് കസ്‌റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. അജ്മൽ അന്വേഷണവുമായി സഹകരിച്ചുവെന്നും നിരവധി കാര്യങ്ങൾ വെളിപ്പെടുത്തിയെന്നും കസ്‌റ്റംസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് അജ്മലിനെ ഹൈക്കോടതി പരിസരത്ത് നിന്ന് കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം വിദേശത്തുള്ള മുഖ്യപ്രതി സലീമിനെ കേരളത്തിൽ എത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.
Read also: ബിനീഷിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കും