ന്യൂഡെൽഹി: ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇറാൻ പൗരൻമാരെ പോലീസ് ചോദ്യം ചെയ്യുന്നു. ഡെൽഹിയിൽ താമസമാക്കിയ വിസ കാലാവധി കഴിഞ്ഞവരെയാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ജെയ്ഷ് അൽ ഹിന്ദ് ഏറ്റെടുത്തിട്ടുണ്ട്. സമൂഹമാദ്ധ്യമ പോസ്‌റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇസ്രായേൽ എംബസിക്ക് 50 കിലോമീറ്റർ അകലെ ഇന്നലെ വൈകിട്ടായിരുന്നു സ്ഫോടനം.
സ്ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ ഏജൻസികൾ ഊർജിതമാക്കിയിട്ടുണ്ട്. ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായവും തേടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് എംബസിക്ക് മുന്നിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read: കാർഷിക നിയമങ്ങൾ പിൻവലിക്കുക; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ് എംപി