വിദ്യാര്‍ഥികള്‍ക്ക് ആദ്യം വാക്‌സിന്‍, പിന്നീട് പരീക്ഷ; സിബിഎസ്ഇ പരീക്ഷയിൽ നിലപാടറിയിച്ച് ഡെൽഹി

By News Desk, Malabar News
Sivil-Service-Exam
Representational Image
Ajwa Travels

ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് നിലപാട് വ്യക്‌തമാക്കി ഡെല്‍ഹി സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു മുമ്പ് പരീക്ഷ നടത്തുന്നത് വലിയ തെറ്റാണെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അറിയിച്ചു.

‘ആദ്യം വാക്‌സിന്‍, തുടര്‍ന്ന് പരീക്ഷ’ എന്നും സിസോദിയ പിന്നീട് ട്വീറ്റ് ചെയ്‌തു. ബോർഡ് പരീക്ഷക്ക് മുമ്പ് പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നൽകാനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പരീക്ഷ ഉപേക്ഷിക്കരുതെന്ന നിലപാടാണ് യോഗത്തില്‍ മിക്ക സംസ്‌ഥാനങ്ങളും സ്വീകരിച്ചത്.

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് പരീക്ഷ ഉപേക്ഷിക്കേണ്ടെന്ന നിലപാട് സംസ്‌ഥാനങ്ങള്‍ പ്രകടിപ്പിച്ചത്. എന്നാല്‍, ജൂലൈക്ക് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാര്‍ഥികള്‍ക്ക് ഒന്നിലധികം അവസരം നല്‍കുകയെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്. പന്ത്രണ്ടാം ക്ളാസ് പരീക്ഷ വൈകുമ്പോള്‍ നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ എങ്ങനെ വേണമെന്നതിലും തീരുമാനമാകേണ്ടതുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവെച്ചത്. ജൂണ്‍ ഒന്നിന് സ്‌ഥിതി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് നേരത്തെ ധാരണയിൽ എത്തിയിരുന്നു. വിഷയത്തില്‍ സംസ്‌ഥാനങ്ങളുടെ നിലപാട് കേള്‍ക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്നു നടന്നത്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Also Read: വീണ്ടും സഹായഹസ്‌തം നീട്ടി സോനു സൂദ്; ആന്ധ്രയിൽ ഓക്‌സിജൻ പ്‌ളാന്റുകൾ സ്‌ഥാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE