ഡെൽഹി: എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആം ആദ്‌മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതിയുടെ ശിക്ഷ ഡെൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. വിചാരണക്കോടതി വിധിച്ച രണ്ട് വർഷം തടവുശിക്ഷ ഇന്നലെ ഡെൽഹിയിലെ പ്രത്യേക കോടതി ശരിവെച്ചിരുന്നു.
തടവിന് പുറമേ സോംനാഥിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ വിധിച്ചിരുന്നു. ഈ വിധിയാണ് ഇന്ന് ഡെൽഹി ഹൈക്കോടതി സ്‌റ്റേ ചെയതത്.
2016 സെപ്റ്റംബർ ഒൻപതിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. സോംനാഥ് ഭാരതിയും മുന്നൂറോളം പേരടങ്ങിയ ജനക്കൂട്ടവും എയിംസിന്റെ മതിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തുയെന്നാണ് ആരോപണം.
Also Read: അംബാനിക്ക് ബോംബ് ഭീഷണി; സച്ചിൻ വാസെക്കെതിരെ യുഎപിഎ ചുമത്തി