സീറ്റ്‌ ഇല്ല; ആത്‌മഹത്യാ ശ്രമം നടത്തി സമാജ്‌വാദി പാര്‍ട്ടി നേതാവ്

By Syndicated , Malabar News
up election
Ajwa Travels

ലഖ്‌നൗ: യുപി വിക്രമാദിത്യ മാര്‍ഗിലെ പാര്‍ട്ടി ആസ്‌ഥാനത്തിന് മുമ്പിലെത്തി ആത്‌മഹത്യാ ശ്രമം നടത്തി സമാജ്‌വാദി പാര്‍ട്ടി നേതാവ് ആദിത്യ താക്കൂർ. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ആത്‌മഹത്യാ ശ്രമം. പാര്‍ട്ടി ഓഫിസിന് മുമ്പിലെത്തിയശേഷം ആദിത്യ താക്കൂർ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.

എന്നാല്‍, അനുയായികൾ ആദിത്യയെ പിന്തിരിപ്പിക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. എന്തുവന്നാലും ഇവിടെവെച്ച് തന്റെ ജീവന്‍ കളയുമെന്നും അറസ്‌റ്റ് ചെയ്‌താലും തന്നെ തടയാന്‍ കഴിയില്ലെന്നും, തന്റെ ടിക്കറ്റ് പാര്‍ട്ടി തട്ടിയെടുത്ത് പുറത്തുനിന്നുള്ളവര്‍ക്ക് നല്‍കിയെന്നും ആദിത്യ താക്കൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

യുപി തിരഞ്ഞെടുപ്പില്‍ ആദിത്യ താക്കൂറിനെ ഛരാ മണ്ഡലത്തില്‍നിന്ന് മൽസരിപ്പിക്കും എന്നായിരുന്നു പ്രതീക്ഷയെങ്കിലും സ്‌ഥാനാര്‍ഥി പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പിൽ 29 പേരുകളടങ്ങുന്ന ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ജനുവരി 13ന് എസ്‌പി പുറത്തിറക്കിയിരുന്നു. ഇതില്‍ 10 സീറ്റുകളില്‍ എസ്‌പിയും 19 സീറ്റുകളില്‍ സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക് ദളും മൽസരിക്കും.

Read also: വാഹന വ്യൂഹത്തിന് വഴിയൊരുക്കി; ഡെപ്യൂട്ടി കമ്മീഷണറെ ശകാരിച്ച് ഹിമന്ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE