വാഹന വ്യൂഹത്തിന് വഴിയൊരുക്കി; ഡെപ്യൂട്ടി കമ്മീഷണറെ ശകാരിച്ച് ഹിമന്ത

By Syndicated , Malabar News
assam-chief-minister
Ajwa Travels

ഗുവാഹത്തി: തന്റെ വാഹന വ്യൂഹത്തിന് കടന്നുപോകാന്‍ വേണ്ടി വഴിയൊരുക്കിയ ഉദ്യോഗസ്‌ഥനെ ശകാരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിലെ നഗാവൊ ജില്ലയിലെ ഗുമൊത ഗാവൊക്കടുത്തുള്ള ദേശീയപാത 37ലായിരുന്നു സംഭവം. വാഹനവ്യൂഹത്തിന് വഴിയൊരുക്കുന്നതിനായി നിരത്തില്‍ വാഹനങ്ങളെ നിയന്ത്രിച്ചതോടെ ട്രാഫിക് കുരുക്കുണ്ടായിരുന്നു. ഇതോടെയാണ് ഹിമന്ത ബിശ്വ ശര്‍മ ഡെപ്യൂട്ടി കമ്മീഷണര്‍ കൂടിയായ ഐഎഎസ് ഓഫീസര്‍ നിസാര്‍ഗ് ഹിവാരെയെ ശകാരിച്ചത്.

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് വാഹനങ്ങള്‍ തടഞ്ഞിടാന്‍ നിസാര്‍ഗ് ഹിവാരെ ഉത്തരവിട്ടിരുന്നതായി അറിഞ്ഞ മുഖ്യമന്ത്രി ഓഫീസറെ ശകാരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ”എന്ത് നാടകമാണിത്, ഡിസി സാഹിബ്. എന്തിനാണ് ഈ വാഹനങ്ങളെ തടഞ്ഞിട്ടിരിക്കുന്നത്. ഏതെങ്കിലും രാജാവ് ഇവിടെ വരുന്നുണ്ടോ? ഇത് ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ആളുകള്‍ ബുദ്ധിമുട്ടുകയാണ്. ഈ വാഹനങ്ങള്‍ കടത്തിവിടൂ,”-എന്നാണ് മുഖ്യമന്ത്രി ഓഫീസറോട് പറയുന്നത്.

സംസ്‌ഥാനത്ത് ‘വിഐപി സംസ്‌കാരം’ അനുവദിക്കില്ലെന്നും ശര്‍മ പിന്നീട് പ്രതികരിച്ചു. തന്റെ സന്ദര്‍ശന സമയത്ത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരരുതെന്ന് നേരത്തെ ഉത്തരവ് നൽകിയിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ 15 മിനിറ്റോളം റോഡില്‍ കിടന്നെന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്‌തമാക്കി.

Read also: ഉത്തരാഖണ്ഡിൽ 4.50 കോടിയുടെ പഴയ നോട്ടുമായി ആറുപേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE