ന്യൂഡെൽഹി: തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. റൂൾ ബുക്ക് ചെയറിലേക്ക് എറിഞ്ഞുവെന്നാരോപിച്ച് ആണ് ശീതകാല സമ്മേളനം അവസാനിക്കുന്നതുവരെ ഒബ്രിയാനെ സസ്‌പെൻഡ് ചെയ്‌തത്.
സഭയിൽ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ പാസാക്കുന്നതിനിടെയാണ് സംഭവം നടന്നത്, തുടർന്ന് ഡെറിക് ഒബ്രിയാൻ വാക്കൗട്ട് നടത്തി.
“സർക്കാർ കാർഷിക നിയമങ്ങൾ കൊണ്ടുവന്നപ്പോൾ ആണ് അവസാനമായി ഞാൻ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം. പാർലമെന്റിനെ പരിഹസിക്കുകയും തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ 2021 കൊണ്ടുവരികയും ചെയ്‌ത ബിജെപിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ ആണ് ഇന്ന് സസ്‌പെൻഡ് ചെയ്‌തത്. ഈ ബില്ലും ഉടൻ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു,”- ഡെറിക് ഒബ്രിയാൻ പറഞ്ഞു.
ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബിൽ 2021 തിങ്കളാഴ്‌ച ലോക്‌സഭയും ചൊവ്വാഴ്‌ച രാജ്യസഭയും പാസാക്കിയിരുന്നു. ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. ചൊവ്വാഴ്‌ച രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോവുന്നതിന് മുമ്പ് ഡെറിക് ഒബ്രിയാൻ ബില്ലിനെക്കുറിച്ച് രണ്ട് മിനിറ്റ് സംസാരിച്ചു.
The last time I got suspended from RS was when govt. was BULLDOZING #FarmLaws
We all know what happened after that.
Today, suspended while protesting against BJP making a mockery of #Parliament and BULLDOZING #ElectionLawsBill2021
Hope this Bill too will be repealed soon
— Derek O’Brien | ডেরেক ও’ব্রায়েন (@derekobrienmp) December 21, 2021
Most Read: 20 ഇന്ത്യാ വിരുദ്ധ യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചു