തിരുവനന്തപുരം: സംസ്‌ഥാനത്തെ പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്. വെള്ളിയാഴ്‌ച തിരുവനന്തപുരത്തെ പോലീസ് ആസ്‌ഥാനത്താണ് യോഗം ചേരുക. എസ്‌പി, ഡിഐജി, ഐജി, എഡിജിപി തുടങ്ങി ഉന്നത ഉദ്യോഗസ്‌ഥർ യോഗത്തിൽ പങ്കെടുക്കും.
ഓരോ കേസിലും ഏത് രീതിയില്‍ ഇടപെടണമെന്ന വിശദമായ മാര്‍ഗ നിര്‍ദേശം പോലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പുരവസ്‌തു തട്ടിപ്പ് കേസ്, ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്‍മഹത്യക്കേസ് തുടങ്ങിയവയില്‍ പോലീസിന് ഗുരുതര വീഴ്‌ചകള്‍ അടുത്തിടെ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്‌ഥരുടെ നിര്‍ണായക യോഗം വിളിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ അദാലത്തില്‍ ഡിജിപി പങ്കെടുത്തിരുന്നു. അതിലെല്ലാം പല പരാതികളും ഉയര്‍ന്നുവന്നിരുന്നു. ഇത് കണക്കിലെടുത്താണ് എസ്‌പി മുതലുള്ള ഉദ്യോഗസ്‌ഥരെ പങ്കെടുപ്പിച്ചുള്ള യോഗം. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഡിജിപി നേരിട്ട് ഉദ്യോഗസ്‌ഥരുടെ യോഗം വിളിക്കുന്നത്.
National News: പ്രകോപനം ഇല്ലാതെയാണ് സേന വെടിവച്ചത്; നാഗാലാൻഡിൽ ചികിൽസയിൽ കഴിയുന്ന തൊഴിലാളി