തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പൊടുന്നനെ നിലപാട് മാറ്റി സിപിഎം. കോടതി വിധിക്ക് ശേഷം എല്ലാവരുമായും ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സംസ്‌ഥാന സമിതി യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിയമനിർമാണം നടത്താമെന്ന യുഡിഎഫിന്റെ വാഗ്‌ദാനം കബളിപ്പിക്കലാണെന്ന് വിജയരാഘവൻ ആരോപിച്ചു. ശബരിമല വിഷയം നിരന്തരം ഉന്നയിക്കുന്ന യുഡിഎഫിന്റെ നീക്കം തിരിച്ചടിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നിലപാട് മാറ്റം.
തീരുമാനം കോടതിയുടേതാണ്. കോടതിവിധി വന്ന ശേഷം എല്ലാവരുമായും ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കും-അദ്ദേഹം വ്യക്‌തമാക്കി. ആചാര സംരക്ഷണത്തിന് നിയമനിർമാണം എന്ന യുഡിഎഫിന്റെ വാഗ്‌ദാനം പൊള്ളയാണെന്നും ശബരിമല വിഷയം ഉയർത്താനുള്ള തന്ത്രത്തിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്നും വിജയരാഘവൻ വിമർശിച്ചു.
Also Read: പിൻവാതിൽ നിയമനം; പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാർ