ന്യൂഡെൽഹി: ടൂൾകിറ്റ് കേസിൽ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഡെൽഹി പോലീസിന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി.
കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് പങ്കുവെച്ച ടൂൾ കിറ്റ് രൂപകൽപ്പന ചെയ്‌തതിനാണ് 22കാരിയായ ദിഷയെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിഷയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
കാലാവസ്‌ഥാ വ്യതിയാനങ്ങൾക്ക് എതിരെ ഗ്രെറ്റ തൻബെർഗ് രൂപികരിച്ച ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിൻ എന്ന പരിസ്‌ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്‌ഥാപക പ്രവർത്തകരിൽ ഒരാളാണ് ദിഷാ. കഴിഞ്ഞ ശനിയാഴ്‌ച ബെംഗളൂരുവിലെ വീട്ടിൽ നിന്നാണ് ദിഷയെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് ഡെൽഹിയിലെത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read also: മാനനഷ്‌ടക്കേസ്; അമിത് ഷാക്കെതിരെ കോടതി നോട്ടീസ്