കാസർഗോഡ്: വോട്ടിംഗ് മെഷീനിലെ ചിഹ്‌നത്തെ ചൊല്ലി കാസർഗോഡ് മണ്ഡലത്തിൽ തർക്കം. ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പമെന്നാണ് ആരോപണം. സംഭവത്തിൽ യുഡിഎഫും എൽഡിഎഫും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഇതേതുടർന്ന് വോട്ടിംഗ് മെഷീൻ ക്രമീകരണം നിർത്തിവെച്ചു.
കാസർഗോഡ് ഗവൺമെന്റ് കോളേജിൽ രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളോടൊപ്പം തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ വോട്ടിംഗ് മെഷീൻ പരിശോധിക്കുമ്പോഴാണ് തർക്കം ഉണ്ടായത്. ബിജെപി സ്‌ഥാനാർഥിയുടെ താമര ചിഹ്‌നം വലുതും യുഡിഎഫ് സ്‌ഥാനാർഥിയുടെ ഏണി ചിഹ്‌നം ചെറുതുമാണെന്നാണ് ആക്ഷേപം. വിവരമറിഞ്ഞ് യുഡിഎഫ് സ്‌ഥാനാർഥി എൻഎ നെല്ലിക്കുന്ന് പ്രചാരണം നിർത്തിവെച്ച് സ്‌ഥലത്തെത്തി. കളക്‌ടറും മറ്റു ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തിയിട്ടുണ്ട്.
Read also: മാഹി റെയിൽവേ സ്‌റ്റേഷന് സമീപം ബോംബ് ശേഖരം കണ്ടെത്തി