ചെന്നൈ: തമിഴ്‌നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ ഡിഎംകെ മുന്നണി 114 സീറ്റിലും അണ്ണാ ഡിഎംകെ 88 സീറ്റിലുമാണ് മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം.
ഡിഎംകെ ഒറ്റയ്‌ക്ക് ഭൂരിപക്ഷം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിഎംകെ ചിഹ്‌നത്തിൽ മൽസരിച്ച ഘടകകക്ഷികളെ കൂടി പരിഗണിച്ചാൽ പാർട്ടിയുടെ ലീഡുനില 120 കടന്നു. കമൽഹാസന്റെ എംഎൻഎം ഒരു സീറ്റിൽ മുന്നിലാണ് ടിടിവി ദിനകരന്റെ എഎംഎംകെക്ക് ഒരു സീറ്റിലും മുന്നിലെത്താനായിട്ടില്ല.
മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിൻ എന്നിവരാണ് മുന്നിൽ. ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ബോഡിനാക്കന്നൂരിലും ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ കട്പാടിയിലും മുന്നേറുകയാണ്. ബിജെപി സ്‌ഥാനാർഥി ഖുഷ്‌ബു തൗസന്റ് ലൈറ്റ്‌സിൽ പിന്നിലാണ്.
എക്‌സിറ്റ് പോളുകൾ ശരിവെക്കുന്നതാണ് ഡിഎംകെയുടെ പോരാട്ടം. പ്രവചനങ്ങൾ ശരിവെച്ച് ഡിഎംകെ 10 വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തുകയാണ്. 1996ന് ശേഷം ആദ്യമായി ഒറ്റക്ക് കേവല ഭൂരിപക്ഷം എന്ന കടമ്പ കൂടി കടക്കാനൊരുങ്ങുകയാണ് ഡിഎംകെ മുന്നണി.
Also Read: ഐതിഹാസിക ചരിത്ര വിജയം; എ വിജയരാഘവന്‍