കേവല ഭൂരിപക്ഷത്തിലേക്ക് ഡിഎംകെ; കമൽഹാസൻ മുന്നിൽ

By News Desk, Malabar News
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ ഡിഎംകെ മുന്നണി 114 സീറ്റിലും അണ്ണാ ഡിഎംകെ 88 സീറ്റിലുമാണ് മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം.

ഡിഎംകെ ഒറ്റയ്‌ക്ക് ഭൂരിപക്ഷം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിഎംകെ ചിഹ്‌നത്തിൽ മൽസരിച്ച ഘടകകക്ഷികളെ കൂടി പരിഗണിച്ചാൽ പാർട്ടിയുടെ ലീഡുനില 120 കടന്നു. കമൽഹാസന്റെ എംഎൻഎം ഒരു സീറ്റിൽ മുന്നിലാണ് ടിടിവി ദിനകരന്റെ എഎംഎംകെക്ക് ഒരു സീറ്റിലും മുന്നിലെത്താനായിട്ടില്ല.

മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിൻ എന്നിവരാണ് മുന്നിൽ. ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ബോഡിനാക്കന്നൂരിലും ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ കട്പാടിയിലും മുന്നേറുകയാണ്. ബിജെപി സ്‌ഥാനാർഥി ഖുഷ്‌ബു തൗസന്റ് ലൈറ്റ്‌സിൽ പിന്നിലാണ്.

എക്‌സിറ്റ് പോളുകൾ ശരിവെക്കുന്നതാണ് ഡിഎംകെയുടെ പോരാട്ടം. പ്രവചനങ്ങൾ ശരിവെച്ച് ഡിഎംകെ 10 വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തുകയാണ്. 1996ന് ശേഷം ആദ്യമായി ഒറ്റക്ക് കേവല ഭൂരിപക്ഷം എന്ന കടമ്പ കൂടി കടക്കാനൊരുങ്ങുകയാണ് ഡിഎംകെ മുന്നണി.

Also Read: ഐതിഹാസിക ചരിത്ര വിജയം; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE