തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവാണ്. ഇതോടെ കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞു.
സന്തോഷമുണ്ടെന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ കയ്യില്‍ കിട്ടുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും പരിശോധന ഫലം പുറത്തുവന്ന ശേഷം അനുപമ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.
ആന്ധ്രാ ദമ്പതികൾക്ക് കൈമാറിയ കുഞ്ഞിനെ കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി നിയോഗിച്ച പ്രത്യേക സംഘം ഞായറാഴ്‌ച രാത്രി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലാണ് കുട്ടിയെ താമസിപ്പിച്ചിരിക്കുന്നത്.
നേരത്തെ അനുപമയുടെ പരാതിയെ തുടർന്ന് കുഞ്ഞിനെ ഡിഎൻഎ ടെസ്‌റ്റ് നടത്താനായി അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോടതിയുടെ അനുമതിയോടു കൂടിയാണ് കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസ്‌ഥർ ആന്ധ്രയിലേക്ക് തിരിച്ചത്.
കഴിഞ്ഞ ഒക്‌ടോബര്‍ 14നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്ത് വന്നത്. തന്റെ വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ പറയുന്നത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിലായിരുന്നു. തുടര്‍ന്നാണ് ദത്ത് നടപടികൾ നിർത്തി വെക്കാൻ സർക്കാർ ഇടപെട്ടത്.
Read also: നവവധുവിന്റെ ആത്‌മഹത്യ; റിപ്പോർട് തേടി വനിതാ കമ്മീഷൻ