ലക്‌നൗ: വംശനാശ ഭീഷണി നേരിടുന്ന ഡോൾഫിനെ വടിയും കോടാലിയും ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തർ പ്രദേശിൽ 3 പേർ അറസ്‌റ്റിൽ. ഡോൾഫിനെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
ഡിസംബർ 31നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വംശനാശ ഭീഷണി നേരിടുന്ന ഇനത്തിപ്പെട്ട ഡോൾഫിനെയാണ് യുവാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്. വടികൊണ്ടും കോടാലികൊണ്ടും ഡോൾഫിനെ അക്രമിച്ചതോടെ ഡോൾഫിന്റെ ശരീരത്തിൽ നിന്ന് രക്‌തം വാർന്ന് പോകുന്നത് വീഡിയോയിൽ കാണാം. അതിനിടെ ഡോൾഫിനെ ഉപദ്രവിക്കുന്നത് കുറ്റകരമാണെന്ന് ഒരാൾ വിളിച്ചുപറയുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്നും യുവാക്കൾ ഡോൾഫിനെ ആക്രമിക്കുകയും കൊല്ലുകയുമായിരുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വനംവകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിനെ തുടർന്ന് ഡോൾഫിന്റെ ജഡം സമീപത്തെ കനാലിൽ നിന്ന് കണ്ടെത്തിയിരുന്നു. പിന്നീടാണ് യുവാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Read also: കാര്‍ഷിക നിയമം; ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍, കര്‍ഷകര്‍ മൗനവ്രതത്തില്‍