ന്യൂഡെൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് നിർമാണത്തിന് ഹാഷിഷ് സപ്ളൈ ചെയ്യുന്നത് അഫ്‌ഗാൻ കേന്ദ്രമായ ഹഖാനി നെറ്റ്‌വർക്കാണെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. ഫൈസലാബാദ്, ലാഹോർ എന്നിവിടങ്ങളിലെ ലബോറട്ടറികളിൽ സംസ്‌കരിച്ചെടുക്കുന്ന മയക്കുമരുന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് എത്തുന്നതായും എൻസിബി കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ 3,000 കിലോ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പാകിസ്‌ഥാനിലെ ഫൈസലാബാദ്, ലാഹോർ എന്നിവിടങ്ങളിൽ പ്രത്യേകം സജ്‌ജമാക്കിയ ലാബുകളിലാണ് മയക്കുമരുന്ന് നിർമാണം. തുടർന്ന് വലിയ അളവിൽ ശ്രീലങ്കയിൽ എത്തിക്കും. പിന്നീട് കടൽത്തീരങ്ങൾ വഴി ഇന്ത്യയിലേക്കും ലഹരി എത്തുന്നതായി എൻസിബി വെളിപ്പെടുത്തുന്നു.
അതേസമയം, ഈ വർഷം ഇതുവരെ 8,000 കോടിയുടെ മയക്കുമരുന്ന് പാക്-ശ്രീലങ്കൻ ബോട്ടുകളിൽ നിന്നും നാവികസേനയും കോസ്‌റ്റ് ഗാർഡും ചേർന്ന് പിടികൂടിയിട്ടുണ്ട്. അറസ്‌റ്റിലാകുന്ന മൽസ്യ തൊഴിലാളികളായ പ്രതികളെ നടപടികൾ പൂർത്തിയാക്കി ശ്രീലങ്കക്ക് തന്നെ കൈമാറുകയാണ് പതിവ്.
Read also: ‘പ്രളയ ഫണ്ട് അടിച്ചുമാറ്റിയത് മറക്കരുത്’; വാക്‌സിൻ ചലഞ്ചിനെതിരെ കേന്ദ്രമന്ത്രി