വേഗറാണിയായി എലെയ്ന്‍ തോംസണ്‍; റെക്കോര്‍ഡ് പ്രകടനം

By Staff Reporter, Malabar News
elaine thomson-100m final
Ajwa Travels

ടോക്യോ: ഒളിമ്പിക്‌സിലെ ഏറ്റവും വേഗമേറിയ താരമായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍. 10.61 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്‌തത്‌. ഒളിമ്പിക് റെക്കോര്‍ഡ് കൂടിയാണ് മിന്നും ജയം സ്വന്തമാക്കിയത്.

നൂറ് മീറ്ററില്‍ പതിവ് പോലെ ജമൈക്കന്‍ ആധിപത്യം തന്നെയാണ് ഇത്തവണയും. മൽസരത്തിലെ മൂന്ന് മെഡലുകളും ജമൈക്കൻ താരങ്ങൾ നേടി. ഷെല്ലി അന്‍ഡ് ഫ്രേസറെ രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളിയാണ് എലെയ്ന്‍ തോംസണ്‍ നൂറ് മീറ്ററില്‍ വിജയക്കൊടി പാറിച്ചത്. ഷെറീക്ക ജാക്‌സണ്‍ വെങ്കലവും ജമൈക്കക്കായി സ്വന്തമാക്കി. 100 മീറ്ററില്‍ ഷെറീക്കയുടെ വ്യക്‌തിഗതമായ മികച്ച സമയം കൂടിയാണ് ഒളിമ്പിക്‌സിലേത്.

tokyo olympics-100m women's final

യുഎസ്എയുടെ ഫളോറെൻസ് ഗ്രിഫിതിന്റെ പേരിലുള്ള ഒളിമ്പിക് റെക്കോർഡാണ് എലെയ്ൻ തോംസൺ മറികടന്നത്. 1988ലെ സിയോൾ ഒളിമ്പിക്സിലാണ് ഫ്ളോറെൻസ് ഒളിമ്പിക് റെക്കോർഡോടെ സ്വർണം നേടിയത്. (10.62 സെക്കന്റ്) ലോക റെക്കോഡും ഫ്ളോറെൻസിന്റെ പേരിലാണ് (10.49 സെക്കന്റ്). ഇതോടെ ഏറ്റവും വേഗത്തിൽ 100 മീറ്റർ ഓടുന്ന ലോകത്തെ രണ്ടാമത്തെ വനിതയെന്ന റെക്കോഡും എലെയ്ൻ സ്വന്തം പേരിലാക്കി.

നേരത്തെ റിയോ ഒളിമ്പിക്‌സില്‍ സ്‌പ്രിന്റ് ഇനങ്ങളില്‍ 29 കാരിയായ എലെയ്ന്‍ തോംസണ്‍ രണ്ട് സ്വര്‍ണം നേടിയിരുന്നു. കൂടാതെ 4×100 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ സംഘത്തിലും എലെയ്ന്‍ ഉണ്ടായിരുന്നു.

Most Read: രാഷ്‌ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് നേതാക്കളെ കണ്ടത്; ഡെൽഹി സന്ദർശനത്തിൽ മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE