ടോക്യോ: ഒളിമ്പിക്‌സിലെ ഏറ്റവും വേഗമേറിയ താരമായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍. 10.61 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്‌തത്. ഒളിമ്പിക് റെക്കോര്‍ഡ് കൂടിയാണ് മിന്നും ജയം സ്വന്തമാക്കിയത്.
നൂറ് മീറ്ററില്‍ പതിവ് പോലെ ജമൈക്കന്‍ ആധിപത്യം തന്നെയാണ് ഇത്തവണയും. മൽസരത്തിലെ മൂന്ന് മെഡലുകളും ജമൈക്കൻ താരങ്ങൾ നേടി. ഷെല്ലി അന്‍ഡ് ഫ്രേസറെ രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളിയാണ് എലെയ്ന്‍ തോംസണ്‍ നൂറ് മീറ്ററില്‍ വിജയക്കൊടി പാറിച്ചത്. ഷെറീക്ക ജാക്‌സണ്‍ വെങ്കലവും ജമൈക്കക്കായി സ്വന്തമാക്കി. 100 മീറ്ററില്‍ ഷെറീക്കയുടെ വ്യക്‌തിഗതമായ മികച്ച സമയം കൂടിയാണ് ഒളിമ്പിക്‌സിലേത്.
യുഎസ്എയുടെ ഫളോറെൻസ് ഗ്രിഫിതിന്റെ പേരിലുള്ള ഒളിമ്പിക് റെക്കോർഡാണ് എലെയ്ൻ തോംസൺ മറികടന്നത്. 1988ലെ സിയോൾ ഒളിമ്പിക്സിലാണ് ഫ്ളോറെൻസ് ഒളിമ്പിക് റെക്കോർഡോടെ സ്വർണം നേടിയത്. (10.62 സെക്കന്റ്) ലോക റെക്കോഡും ഫ്ളോറെൻസിന്റെ പേരിലാണ് (10.49 സെക്കന്റ്). ഇതോടെ ഏറ്റവും വേഗത്തിൽ 100 മീറ്റർ ഓടുന്ന ലോകത്തെ രണ്ടാമത്തെ വനിതയെന്ന റെക്കോഡും എലെയ്ൻ സ്വന്തം പേരിലാക്കി.
നേരത്തെ റിയോ ഒളിമ്പിക്‌സില്‍ സ്‌പ്രിന്റ് ഇനങ്ങളില്‍ 29 കാരിയായ എലെയ്ന്‍ തോംസണ്‍ രണ്ട് സ്വര്‍ണം നേടിയിരുന്നു. കൂടാതെ 4×100 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ സംഘത്തിലും എലെയ്ന്‍ ഉണ്ടായിരുന്നു.
Most Read: രാഷ്‌ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് നേതാക്കളെ കണ്ടത്; ഡെൽഹി സന്ദർശനത്തിൽ മമത