തിരുവനന്തപുരം: അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്‌ചയിൽ മുൻ മന്ത്രി ജി സുധാകരന് പരസ്യ ശാസന നൽകും. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന സംസ്‌ഥാന സമിതി യോഗത്തിലാണ് തീരുമാനം.
എളമരം കരീമും കെജെ തോമസും അംഗങ്ങളായുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട് സിപിഎം സംസ്‌ഥാന സമിതിയില്‍ അവതരിപ്പിച്ചിരുന്നു. പ്രചാരണത്തില്‍ സുധാകരന് വീഴ്‌ച ഉണ്ടായെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. കുടുംബ യോഗങ്ങൾക്ക് പകരം പൊതുയോഗങ്ങളാക്കി, സ്‌ഥാനാർഥിയെ അനുകൂലമായി അവതരിപ്പിച്ചില്ല തുടങ്ങിയ പരാതികളും സുധാകരനെതിരെ ഉയർന്നിരുന്നു.
അതേസമയം താരതമ്യേന ലഘുവായ നടപടിയാണ് സുധാകരനെതിരെ എടുത്തിരിക്കുന്നത്. പാർട്ടിക്കുള്ളിലെ ശാസന, പാർട്ടിക്കുള്ളിലെ താക്കീത് എന്നിവകൾക്ക് ശേഷം മൂന്നാമത്തെ അച്ചടക്ക നടപടിയാണ് പരസ്യ ശാസന. മറ്റ് ഇടങ്ങളിൽ തരംതാഴ്‌ത്തൽ ഉൾപ്പടെ കടുത്ത നടപടികളാണ് സ്വീകരിച്ചിരുന്നതെങ്കിലും മുതിർന്ന നേതാവെന്ന പരിഗണന സുധാകരന് ലഭിച്ചു.
Most Read: ഗവേഷകയുടെ സമരം; അധ്യാപകനെ മാറ്റിനിർത്താൻ സർവകലാശാലക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി