കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മമതയെ കമ്മീഷൻ വിലക്കി. കമ്മീഷന്റെ രണ്ട് വിവാദ പ്രസ്‌താവനകളിലെ വിശദീകരണത്തില്‍ അതൃപ്‌തി അറിയിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്‌താവനയിലെ മമതയുടെ വിശദീകരണം തൃപ്‌തികരമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. കേന്ദ്രസേനയെ സ്‍ത്രീകള്‍ തന്നെ തടയണമെന്ന മമതയുടെ പ്രസ്‌താവനയും വിവാദമായിരുന്നു. ഇതിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ വിശദീകരണവും തൃപ്‌തികരമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഇന്ന് രാത്രി 8 മുതല്‍ നാളെ രാത്രി എട്ടുവരെ പ്രചാരണത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് കമ്മീഷന്‍ മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also: പ്രധാനമന്ത്രി കള്ളം പറയുന്നത് നിർത്തണം; മഹുവ മൊയ്‌ത്ര