അക്രമ സംഭവങ്ങൾ; ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ നീക്കം

By News Desk, Malabar News
central army force
Representational Image
Ajwa Travels

കൊൽക്കത്ത: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ പശ്‌ചിമ ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അധികമായി 100 ഓളം കമ്പനി സൈനികരെ സംസ്‌ഥാനത്തേക്ക് അയക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കമ്മീഷന്‍ നിര്‍ദേശിച്ചത്.

തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിലവില്‍ 1000 കമ്പനി സൈനികരെയാണ് സംസ്‌ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമേയാണ് കൂടുതല്‍ കമ്പനി കേന്ദ്രസേനക്കായുള്ള ആവശ്യം. സംസ്‌ഥാനത്തെ ക്രമസമാധാന പരിപാലനത്തിലെ പഴുതുകള്‍ കേന്ദ്രസേനയെ വിന്യസിക്കുന്നത് വഴി അടക്കാനാകും എന്ന് കമ്മീഷന്‍ കരുതുന്നു.

വരുന്ന ഘട്ടങ്ങളിലെ വോട്ടെടുപ്പ് സുഗമമാക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ സൈനികരെ ആവശ്യപ്പെടുന്നതെന്ന് കമ്മീഷന്‍ വ്യക്‌തമാക്കി. ഏപ്രില്‍ 17, 22, 26, 29 എന്നീ തീയതികളിലാണ് ഇനി വോട്ടെടുപ്പ്. അടിയന്തരമായി അധിക സേനയെ സംസ്‌ഥാനത്ത് വിന്യസിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

നാലാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന ശനിയാഴ്‌ച വ്യാപക സംഘര്‍ഷമാണ് സംസ്‌ഥാനത്ത് ഉണ്ടായത്. മാതഭംഗയിലെ പോളിംഗ് സ്‌റ്റേഷന് മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്‌ഥരുടെ വെടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

Also Read: രാജ്യത്ത് വാക്‌സിൻ ഉൽസവത്തിന് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE