തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യൂതി നിരക്ക് കൂടും. നിരക്ക് വര്‍ധന ഇല്ലാതെ വൈദ്യുതി ബോര്‍ഡിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ചെറുതായെങ്കിലും നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യമാണ്. ക്രോപ്പ് സബ്‌സിഡി ഉള്‍പ്പെടെ നല്‍കണം. അതിന് മറ്റുവരുമാനങ്ങളൊന്നുമില്ല. അന്തിമ തീരുമാനം ആയിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിരക്ക് എത്ര വര്‍ധിപ്പിക്കണമെന്ന് വ്യക്‌തമാക്കിയുള്ള താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31ന് മുൻപ് നല്‍കാന്‍ ബോര്‍ഡിന് റെഗുലേറ്ററി കമ്മീഷൻ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരുമെന്നാണ് സൂചന. 2019 ജൂലൈയിലായിരുന്നു അവസാനം നിരക്ക് കൂട്ടിയത്.
Read Also: സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി നീട്ടിയ നടപടി; മഹുവ മൊയ്‌ത്ര സുപ്രീം കോടതിയിലേക്ക്