‘കേരളത്തിൽ ജെഡിഎസ് സ്വതന്ത്ര പാർട്ടിയായി നിൽക്കും’; മന്ത്രി കെ കൃഷ്‌ണൻകുട്ടി

ഗാന്ധിജിയുടെയും മനോഹർ ലോഹ്യയുടെയും ആശയത്തിന് വിരുദ്ധമായി ഞങ്ങൾക്ക് നിൽക്കാനാവില്ല. സിപിഎമ്മിൽ നിന്ന് സമ്മർദ്ദങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി വ്യക്‌തമാക്കി.

By Trainee Reporter, Malabar News
k-krishnankutty
Ajwa Travels

പാലക്കാട്: ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും, കേരളത്തിൽ ഇടതു മുന്നണിയിൽ തന്നെ തുടരാനാണ് തീരുമാനമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ കൃഷ്‌ണൻകുട്ടി. സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനം. ഗാന്ധിജിയുടെയും മനോഹർ ലോഹ്യയുടെയും ആശയത്തിന് വിരുദ്ധമായി ഞങ്ങൾക്ക് നിൽക്കാനാവില്ല. സിപിഎമ്മിൽ നിന്ന് സമ്മർദ്ദങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി വ്യക്‌തമാക്കി.

കർണാടകയിൽ ദേവഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരളാ ഘടകത്തിനൊപ്പം വരുമോയെന്നറിയില്ല. ജെഡിഎസിനെ മുന്നണിയിലേക്ക് കൂടെ കൂട്ടാതെ കോൺഗ്രസാണ് കർണാടകയിലെ സ്‌ഥിതി വഷളാക്കിയതെന്നും കൃഷ്‌ണൻകുട്ടി കുറ്റപ്പെടുത്തി. ഒരു പാർട്ടിയിലും ലയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ജെഡിഎസ് നേതൃത്വം നേരത്തെ വ്യക്‌തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ദേവഗൗഡയുടെ ബിജെപി സഖ്യത്തോട് എതിർപ്പുള്ള ചില ഉത്തരേന്ത്യൻ സംസ്‌ഥാന ഘടകങ്ങൾ കേരള നേതാക്കളുമായി ബന്ധപ്പെടുന്നതായാണ് റിപ്പോർട്. കർണാടകയിലും മുൻ സംസ്‌ഥാന പ്രസിഡണ്ട് സിഎം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഗൗഡ വിരുദ്ധ ചേരിയുണ്ട്. ബിജെപി സഖ്യം പിണറായി അറിഞ്ഞു കൊണ്ടാണെന്ന പ്രസ്‌താവന വിവാദമായതോടെ തിരുത്തലുമായി ദേവഗൗഡ രംഗത്തെത്തിയിരുന്നു. വിവാദം ഏറ്റുപിടിച്ചു പ്രതിപക്ഷം സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിൻമാറിയിട്ടുമില്ല.

Most Read| കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE