പാലക്കാട്: ലോക്ക്‌ഡൗണിൽ സാമ്പത്തിക പ്രതിസന്ധിയിലായ ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ജീവനൊടുക്കി. പാലക്കാട് വെണ്ണക്കര പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് ഷോപ് ഉടമ പൊന്നുമണിയെയാണ് കീടനാശിനി കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്‌ച പുലർച്ചെയാണ് വീടിനുള്ളിൽ പൊന്നുമണിയുടെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്‌ഥിരീകരിക്കുകയായിരുന്നു. ലോക്ക്‌ഡൗണിനെ തുടർന്ന് ജോലി ഇല്ലാതായതോടെ ഇദ്ദേഹത്തിന്റെ കുടുംബം വലിയ പ്രതിസന്ധിയിൽ ആയിരുന്നതായി ബന്ധുക്കൾ പറയുന്നു. സ്വർണപ്പണയം, ചിട്ടി പിടിച്ചത് ഉൾപ്പടെ കടമുണ്ടായിരുന്നു.
ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ നിന്ന് കോവിഡ് ലോക്ക്‌ഡൗൺ സമയത്ത് ആത്‍മഹത്യ ചെയ്‌ത അഞ്ചാമത്തെ ആളാണ് പൊന്നുമണിയെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത കാലത്ത് ആലപ്പുഴയിലും തിരുവനന്തപുരത്തും ഈ മേഖലയിൽ നിന്നുള്ള രണ്ടുപേർ മരിച്ചിരുന്നു.
Also Read: ആർടിപിസിആറിൽ ഇളവ്; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട