ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്‌കർ-എ-തൊയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്.
ശ്രീനഗറിലെ റെയ്‌നവാരി മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. ഒളിച്ചിരുന്ന ഭീകരർ ആദ്യം സുരക്ഷാ സേനയ്‌ക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. മണിക്കൂറോളമാണ് ഏറ്റുമുട്ടൽ നീണ്ടുനിന്നത്.
അതേസമയം ഈ മേഖലയിൽ കൂടുതൽ ഭീകരർ ഉണ്ടെന്നാണ് സുരക്ഷാ സേന പറയുന്നത്. ഭീകരരിൽ നിന്ന് ഒരു മാദ്ധ്യമ പ്രവർത്തകന്റെ തിരിച്ചറിയൽ കാർഡും കണ്ടെടുത്തു. ഈ കാർഡ് ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകനെന്ന വ്യാജേന ഇവർ ഭീകര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ.
Most Read: മാവോയിസ്‌റ്റ് വേട്ട; കേരളത്തിന് ലഭിച്ചത് 6.67 കോടിയുടെ കേന്ദ്ര സഹായം