തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിനു ശേഷം പ്രതികൾ അടൂർ പ്രകാശിനെ ഫോണിൽ വിളിച്ചുവെന്ന് ജയരാജൻ ആരോപിച്ചു.
“സംഭവശേഷം അടൂർ പ്രകാശിനെ ഫോണിൽ വിളിച്ച പ്രതികൾ ലക്ഷ്യം നിർവ്വഹിച്ചു എന്നാണ് പറഞ്ഞത്. കൊലപാതകം ആസൂത്രിതമാണ്. കൊലപാതകത്തിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് അറിവുണ്ട്. കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്. തിരുവോണ നാളിൽ കോൺഗ്രസ് രക്ത പൂക്കളമുണ്ടാക്കി” – അദ്ദേഹം പറഞ്ഞു.