തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജന് മൂന്നാഴ്‌ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകർക്ക് രണ്ടാഴ്‌ചത്തേക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോ വിമാനത്തിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ, മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കോൺഗ്രസ് പ്രവർത്തകരെ തള്ളി വീഴ്‌ത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത്.
ഇതോടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻ കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. എന്നാൽ, ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു. തന്നെ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇപി ജയരാജൻ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
Most Read: പണം കൈപ്പറ്റി വഞ്ചിച്ചു; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്